Hill Highway in Idukki: മലയോര ഹൈവേ: തിരിച്ചടിയായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇടുക്കി ജില്ലയിലെ പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേ നിർമാണത്തിന് തിരിച്ചടിയായി കെഎസ്ഇബി. റോഡ് കടന്നു പോകുന്ന വെള്ളിലാങ്കണ്ടം മൺപാലം നവീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വൈദ്യുതിവകുപ്പ്. സംഭവത്തിൽ ഇടുക്കി അണക്കെട്ടിന്റെ സംരക്ഷണ മേഖലയിൽ മണ്ണിളക്കിയുള്ള നിർമാണം നടത്തരുതെന്നു കാണിച്ച് പൊതുമരാമത്ത് വകുപ്പിന് ഡാം സേഫ്റ്റി അതോറിറ്റി കത്ത് നൽകിയിരുന്നു. ഹൈവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നേ വളർന്നുനിന്ന കാടുവെട്ടിത്തെളിച്ചിരുന്നു തുടർന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയും കെഎസ്ഇബിയും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നത്. അപകടാവസ്ഥയിലായ മൺപാലം ബലപ്പെടുത്താൻ ഒരു നടപടിയും സ്വീകരിക്കാത്ത കെഎസ്ഇബിയാണ് നവീകരണത്തെ എതിർക്കുന്നതെന്ന ആക്ഷേപവും ഉയരുണ്ട്. പല തവണ കെഎസ്ഇബിയെ സമീപിച്ചിട്ടും ബോർഡ് മീറ്റിങ്ങിനുശേഷം തീരുമാനം അറിയിക്കാമെന്നാണ് മറുപടി . എന്നാൽ രണ്ടുമാസം പിന്നിട്ടിട്ടും ഒരു മറുപടിയുമുണ്ടായില്ല. ഈ വർഷം റിസർവോയറിൽ ജലനിരപ്പ് ഉയരാത്തതിനാൽ നിർമാണത്തിന് അനുകൂലമാണ്. എന്നാൽ കെഎസ്ഇബി വരുത്തുന്ന കാലതാമസം മലയോര ഹൈവേ നിർമാണത്തെ സാരമായി ബാധിക്കുണ്ട്. 1979 മുതൽ പൊതുമരാമത്ത് വകുപ്പിനാണ് ഉടമസ്ഥാവകാശം. എന്നാൽ, റിസർവോയറിന്റെ പരിധിയിലാണെന്ന സാങ്കേതിക വാദം ഉന്നയിച്ചാണ് കെഎസ്ഇബി തടസ്സം നിൽക്കുന്നത്. മറ്റു പ്രശ്നങ്ങൾക്ക് വഴിവെയ്ക്കാതെ നിലവിലെ വ്യാസത്തിൽതന്നെ കുഴലിട്ട് മണ്ണിട്ടുയർത്തി വീതികൂട്ടി നിർമിക്കാനാണ് മലയോര ഹൈവേ വിഭാഗവും പൊതുമരാമത്തിന്റെയും തീരുമാനം. പൈതൃകം നിലനിർത്തിയുള്ള വിശ്രമകേന്ദ്രവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.