രാജാക്കാട് ഇരട്ടക്കൊലപാതക കേസിൽ അച്ഛനും മകനും ജീവപര്യന്തം കഠിനതടവ്
1022 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2014 ൽ കോളിളക്കം സൃഷ്ടിച്ച കേസാണ് രാജാക്കാട് ഇരട്ടക്കൊലപാതകം. ഈ കേസിൽ അച്ഛനും മകനും ജീവപര്യന്തം കഠിനതടവ് വിധിച്ചു. തമിഴ്നാട് സ്വദേശികളായ ജയരാജ്, കറുപ്പ് സ്വാമി എന്നിവരെയാണ് മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ വെറുതെ വിട്ടു. 9 വർഷങ്ങൾക്കുശേഷമാണ് ശിക്ഷ വിധിച്ചത്. വൃദ്ധ ദമ്പതികളായ പൊട്ടൻകാട് സ്വദേശി അപ്പുക്കുട്ടനെയും ഭാര്യ ശാന്തമ്മയേയും പ്രതികൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 3 ജീവപര്യന്തവും, ഇരുപതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. കേസിൽ 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. സാഹചര്യ തെളിവിന്റെയും ശാസ്ത്രിയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ.