Mariakutty approach high court: സിപിഎമ്മിന്റെ വ്യാജ പ്രചാരണം; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മറിയക്കുട്ടി
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സ്വന്തമായി സ്ഥലവും രണ്ടു വീടുമുണ്ടെന്ന അപവാദ പ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മറിയക്കുട്ടി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്നത്. മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് ഇടുക്കി അടിമാലി സ്വദേശികളായ മറിയക്കുട്ടിയും അന്ന ഔസേഫും ഭിക്ഷ യാചിക്കാനിറങ്ങിയത്. ഇതേ തുടർന്ന് മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങൾ തടയണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹർജി ബുധനാഴ്ച ഹൈക്കോടതിയിൽ ഫയൽ ചെയ്യും. അതേസമയം മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷൻ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് അധികൃതർ സ്ഥിരീകരിച്ചു. സർക്കാർ ഫണ്ട് നൽകാതെ പെൻഷൻ കൊടുക്കാനാകില്ലെന്നാണ് ഇവരുടെ വിശദീകരണം.