17കാരിയുടെ ജീവനുമായി പാഞ്ഞവർ മനസു തുറക്കുന്നു...
ഹൃദയാഘാതത്തെ തുടർന്ന് ആന് മരിയ എന്ന പതിനേഴുകാരിയുടെ ജീവൻ രക്ഷിക്കാനായി കട്ടപ്പനയിൽ നിന്ന് കൊച്ചി അമൃതയിലേയ്ക്ക് പാഞ്ഞ ദൗത്യസംഘാംഗങ്ങളായിരുന്ന മണിക്കുട്ടനും ബിബിനും തോമസും മനസ് തുറക്കുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഈ മുൻനിര പോരാളികൾക്ക് ഇത് ചാരിതാർഥ്യത്തിന്റെ നിമിഷമാണ്. രണ്ടര മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അത്യന്തം പിരിമുറുക്കവും നാടകീയതയും നിറഞ്ഞതായിരുന്നു ആ യാത്ര. ആംബുലൻസ് ഡ്രൈവർ സുബ്രഹ്മണ്യനെന്ന മണിക്കുട്ടൻ, ആൻ മരിയയുടെ ആരോഗ്യ നില അനുനിമിഷം നിരീക്ഷിച്ച നഴ്സ് ബിബിൻ ബേബി, വാഹനത്തിന്റെ ഓരോ നീക്കവും പോലീസിനെയും മറ്റ് അധികൃതരെയും അറിയിച്ച് യാത്രയ്ക്ക് വഴിയൊരുക്കിയ ഡ്രൈവർ തോമസ് ദേവസ്യ. ഇന്ന് ഇവർ ഏറെ സന്തോഷത്തിലാണ്. ഇനി കാത്തിരിക്കുന്നത് ആന് മരിയയുടെ തിരിച്ചുവരവിന് വേണ്ടിയാണ്.idukkiTimesXP MalayalamUpdated: 2 Jun 2023, 10:43 pm