ദുരന്തം നൽകിയ പാഠം ഉൾക്കൊണ്ട് തേക്കടി |Thekkady Boat Tragedy|
1018 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതേക്കടി ബോട്ട് അപകടം ഇന്നും ഏവരെയും വേദനിപ്പിക്കുന്നതാണ്. 45 ജീവനുകൾ ആണ് മാനദണ്ഡങ്ങൾ ലംഗിച്ചതിന് നൽകേണ്ടിവന്നത്. ആ ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് തേക്കടിയിലെ ബോട്ടുയാത്ര ഇന്നും സജീവമായി തുടരുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ബോട്ട് അപകടം തേക്കടിയിൽ ഉണ്ടായത് 14 വർഷങ്ങൾക്ക് മുൻപാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ അന്നത്തെ ബോട്ട് യാത്രയിൽ 45 വിനോദസഞ്ചാരികളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. എന്നാൽ അതിന് ശേഷം കൃത്യമായ സുരക്ഷ ഉറപ്പു വരുത്തിയാണ് ഇവിടത്തെ ബോട്ടുയാത്ര. അനുവദനീയമായ ആളുകളെ മാത്രമാണ് ബോട്ടിൽ കയറ്റുന്നത്. ബോട്ട് സർവീസ് നടത്താൻ അനുമതിയുള്ളത് കെ ടി ഡി സിക്കും വനംവകുപ്പിനും മാത്രമാണ്. ബോട്ടിൽ യാത്ര ചെയ്യുന്നവരുടെ വിവരങ്ങളും രേഖപ്പെടുത്തും. തേക്കടി ബോട്ട് ദുരന്തം എല്ലാവർക്കും ഒരു പാഠമായിരുന്നു. പക്ഷേ പിന്നെയും അപകടങ്ങൾ പലയിടങ്ങളിൽ ഉണ്ടായി.