ലോകായുക്ത വിധി വിചിത്രമെന്ന് വി ഡി സതീശൻ
ലോകായുക്ത പുറപ്പെടുവിച്ചത് വിചിത്രമായ വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകയുക്ത വിധിയിൽ ഒരു വർഷത്തെ കാലതാമസം എന്തിനെന്ന് എന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്നിരിക്കുന്ന വിധി തികച്ചും വിശ്വാസിയത തകർക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് വരെ കേസ് നീളും അല്ലെങ്കിൽ ഗവർണർ ലോകായുക്ത ബില്ലിൽ ഒപ്പ് വയ്ക്കുന്നത് വരെയെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത് ഭീഷണിപ്പെടുത്തി നേടിയ വിധിയാണോ എന്നതിൽ സംശയം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേസ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ഫുൾ ബെഞ്ചിന് വിടണമെന്ന് വിധിയിൽ നിർദ്ദശിച്ചിരിക്കുന്നത്. 2019-ൽ തന്നെ ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകയുക്ത ആയിരുന്ന സമയത്ത് ഇത്തരമൊരു അഭിപ്രായം വന്നപ്പോൾ ഫുൾ ബെഞ്ചിലേക്ക് വിടുകയും രണ്ട് ഉപലോകായുക്തയുക്തകളും അടങ്ങുന്ന ഫുൾബെഞ്ച് ഇത് നിലനിൽക്കുന്ന കേസാണെന്നും പരാതിയുടെ മെറിറ്റിലേക്ക് പോകണമെന്നും തീരുമാനിച്ചതാണ്. തീരുമാനം എടുത്ത വിഷയം നാല് വർഷത്തിന് ശേഷം വീണ്ടും ഫുൾബെഞ്ചിലേക്ക് പോകണമെന്ന തീരുമാനം എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.ernakulamTimesXP MalayalamUpdated: 31 Mar 2023, 6:03 pm