വന്ദനയുടെ ജീവൻ നഷ്ടമായത് സംവിധാനത്തിന്റെ പരാജയമെന്ന് കോടതി
1003 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഡോ.വന്ദനയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയെ പരിശോധനയ്ക്കായി കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നു എന്ന് ചോദിച്ച കോടതി, പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്നും കുറ്റപ്പെടുത്തി. അതേസമയം, സംരക്ഷണത്തിന് മതിയായ പൊലീസില്ലെന്നും പുതിയ പ്രോട്ടോക്കോള്‍ ഉടന്‍ ഇറക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയതെന്ന് പറഞ്ഞ കോടതി പ്രതിയെ പരിശോധനക്കായി കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നു എന്ന് ചോദിച്ചു. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം അന്വേഷണം. വസ്തുതകള്‍ വളച്ചൊടിക്കരുത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് ഭയം മൂലമാണ്. സര്‍ക്കാര്‍ വിഷയത്തെ അലസമായി സമീപിക്കരുത്. എല്ലാ ആശുപത്രികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.