എഐ ക്യാമറയിൽ നടന്നതെല്ലാം തീവെട്ടികൊള്ളയെന്ന് രമേശ് ചെന്നിത്തല
ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ പിണറായി സർക്കാരിനുള്ള മിടുക്കാണ് എഐ ക്യാമറ തട്ടിപ്പിലും തെളിഞ്ഞതെന്ന് മുൻ പ്രതിപക്ഷ തേതാവ് രമേശ് ചെന്നിത്തല.വല്ലഭനും പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും തട്ടിപ്പ് നടത്താനുള്ള വൈഭവമാണ് പിണറായി സര്‍ക്കാരിനെ വ്യത്യസ്ഥമാക്കുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എഐ ക്യാമറകള്‍ വച്ചുള്ള സേഫ് കേരളാ പദ്ധതിക്ക് രൂപം നല്‍കുന്നതിന് വളരെ മുന്‍പ് തന്നെ ഈ തട്ടിപ്പിന്റെ ഗൂഢാലോചനകളും നീക്കങ്ങളും നടന്നു എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം അഴിമതി നടത്താനുള്ള തന്ത്രം തയ്യാറാക്കി. അതിനുള്ള കമ്പനികളും രംഗത്തെത്തി. അത് കഴിഞ്ഞാണ് അഴിമതി നടത്താന്‍ പാകത്തിന് പദ്ധതി തയ്യാറാക്കുന്നത്. അടിമുടി കൃത്രിമവും ഒത്തുകളിയും നിറഞ്ഞിരിക്കുന്നത് അതിനാലാണെന്നും എസ് ആർഐടി , അക്ഷര എന്റര്‍പ്രൈസസ്, അശോകാ ബില്‍ഡ്കോണ്‍ എന്നീ കമ്പനികളാണ് ഇതിന്റെ ടെണ്ടറില്‍ പങ്കെടുത്തത് എന്നും ഇത് കൂട്ടു കച്ചവടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ തെളിവുകളും രമേശ് ചെന്നിലപുറത്ത് വിട്ടു.ernakulamTimesXP MalayalamUpdated: 4 May 2023, 6:33 pm