Kandala Bank Issue: എൻ ഭാസുരാംഗനും മകന് അഖില്‍ജിത്തും റിമാന്‍ഡില്‍ തുടരും
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കണ്ടല ബാങ്ക് മുന്‍ പ്രസിഡൻ്റ് എൻ ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും ഡിസംബര്‍ 5 വരെ റിമാന്‍ഡില്‍ വിട്ടു. കണ്ടലയില്‍ നടന്നത് സംഘടിത കുറ്റകൃത്യമെന്ന് ഇ ഡി കോടതിയെ അറിയിച്ചു. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നില്ല. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. പല രേഖകളും നല്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ലഭിച്ചിട്ട് കാര്യമില്ല. നിലവില്‍ ലഭിച്ച രേഖകളും, പ്രതികള്‍ നല്കിയ മൊഴികളും പരിശോധിക്കണം. ഇവ തമ്മില്‍ വൈരുദ്ധ്യം ഉണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാം എന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. അതേസമയം, ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ജയിലില്‍ മതിയായ ചികിത്സ ലഭിക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന് കോടതിയിൽ വാദിച്ചു. ഭാസുരാംഗന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ ആളാണ്. കാര്‍ഡിയോളജി മരുന്നടക്കം കഴിക്കുന്നുണ്ടെന്നും ഡോക്ടറായ മകളും കോടതിയെ അറിയിച്ചു.