തദ്ദേശ സ്ഥാപനങ്ങൾ ബദൽ മാർഗം കണ്ടെത്തണം
മാലിന്യ സംസ്കരണത്തിൽ ബ്രഹ്മപുരം പ്ലാന്റിനെ ആശ്രയിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങൾ ഇനി മുതൽ സ്വന്തമായി അതത് തദ്ദേശ പരിതിയിൽ മാലിന്യപ്ലാൻറ് നിർമ്മിക്കണം. കൊച്ചി കോർപ്പറേഷൻ ഒഴികെയുള്ള ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ഏപ്രിൽ 30 വരെ മാത്രമേ ബ്രഹ്മപുരത്തേക്ക് കൊണ്ട് വരാൻ അനുവദിക്കൂ. ജില്ലയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനായി ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രി എം പി രാജേഷ് , മന്ത്രി പി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം.തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്തിൽ ജില്ലയിലെ എല്ലാവീടുകളിലും സ്ഥാപനങ്ങളിലും സന്ദശനം നടത്തി ശരിയായ രീതിയിൽ മാലിന്യസംസ്കരണ പരിപാടികൾ നടപ്പിലാക്കേണ്ട നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും ഒപ്പം ശരിയായ മാലിന്യസംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾ വീടുകൾ തുടങ്ങിയവ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും മന്ത്രിമാർ യോഗത്തിൽ നിർദ്ദേശിച്ചു. ഇതുകൂടാതെ വ്യാപകമായ രീതിയിൽ കൗൺസിലർമ്മാരുടെ നേതൃത്തിൽ ജില്ലയിൽ ബോധവത്കരണ കാമ്പയിനും വരും ദിവസങ്ങളിൽ നടത്തും.അതേ സമയം മരട് നഗരസഭ ,തൃപ്പൂണിത്തുറ നഗരസഭ, കോതമംഗലം ,ഏലൂർ തുടങ്ങിയ നഗരംസഭകളുടെ മാലിന്യ സംസ്കരണ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതായി യോഗം വിലയിരുത്തി.ernakulamTimesXP MalayalamUpdated: 13 Apr 2023, 2:22 pm