കൊച്ചിയിൽ 63 ഇടത്തും Al ക്യാമറകൾ | Al camera
ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നാളേ മുതൽ കീശ കീറും. കൊച്ചിയുൾപ്പെടെ കേരളത്തിന്റെ നിരത്തുകൾ ഇനി മോട്ടോർവാഹന വകുപ്പിന്റെ നിരീക്ഷണവലയത്തിലാവുകയാണ്. കുറ്റകൃത്യങ്ങൾ സ്വയം കണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 ആത്യാധുനിക നിരീക്ഷണ ക്യാമറങ്ങളാണ് നാളേ മുതൽ പ്രവർത്തിച്ചു തുടങ്ങുക. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള 'സേഫ് കേരള' പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെ നാളേ മുതൽ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും. എറണാകുളം ജില്ലയിൽ മറൈൻ ഡ്രൈവ് , അരൂർ , തോപ്പുംപ്പടി, നെട്ടൂർ, പെരുമ്പാവൂർ, മൂവാറ്റുപ്പുഴ തുടങ്ങി 63 ഇടത്താണ് എഐ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. എ ഐ ക്യാമറ നിരീക്ഷണത്തിന്റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം വാഹനമോടിക്കുന്നവർ. ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര തുടങ്ങിയുള്ള കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയടക്കമുള്ള മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും.ernakulamTimesXP MalayalamUpdated: 19 Apr 2023, 7:48 pm