ജലബജറ്റിങ്ങിന് തുടക്കം കുറിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ |Water Budgeting
ഓരോ പ്രദേശത്തെയും ജല ലഭ്യതയും ജലത്തിന്റെ ഉപഭോഗവും കണക്കാക്കി സംസ്ഥാനത്ത് ജലബജറ്റിങ്ങിന് തുടക്കം കുറിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജലബജറ്റിങ്ങിന് നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സഹരിക്കണമെന്നും പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂർ ആറ് നാടിനു സമർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കുട്ടംപേരൂർ ആറിന്റെ പുനരുജ്ജീവനം തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിജയഗാഥയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാതൃകാപരമായ കൂട്ടായ പ്രവർത്തനത്തിലൂടെ നവീകരണം സാധ്യമാക്കിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. പുനരുജ്ജീവിപ്പിക്കുന്ന ജലസ്രോതസുകൾ തുടർന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയമായ ഉപഭോഗം തടയുന്നതു വഴി ജലസ്രോതസുകൾ സംരക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി 30,000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. കേരളത്തിലെ മണ്മറഞ്ഞു പോയ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനായി സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനിലൂടെ സാധിച്ചു. അമിതമായ ഭൂവിനിയോഗവും ജലചൂഷണവും പ്രകൃതി വിഭവങ്ങളുടെ ആശാസ്ത്രീയമായ ഉപയോഗവും കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.alappuzhaTimesXP MalayalamUpdated: 12 Apr 2023, 2:21 pm