Chakkulathukavu Pongala: ചക്കുളത്തുകാവ് പൊങ്കാല 27 ന്; ഒരുക്കങ്ങൾ അറിയാം
1115 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയ്ക്ക് ഇനി മൂന്നുനാൾ. 27നാണ് ചക്കുളത്തുകാവ് പൊങ്കാല. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം നടന്നു. ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. തീർഥാടകർക്കുള്ള യാത്രാ സൗകര്യം ഉറപ്പ് വരുത്താണമെന്നു യോഗത്തിൽ നിർദ്ദേശം ഉയർന്നുവന്നു. അതോടൊപ്പം പൊങ്കാല ഇടുന്ന സ്ത്രീ ഭക്തർക്ക് അതാത് സ്ഥലങ്ങളിൽ ഇഷ്ടിക, പൊങ്കാലക്കലം, കുടിവെള്ളം, മറ്റ് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനും തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പാർക്കിങ് ഏരിയയുടെ ചുമതല വളണ്ടിയേഴ്സിനെ ഏൽപ്പിക്കാനുമാണ് പ്രധാന തീരുമാനം എടുത്തത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നടക്കുന്ന പൊങ്കാലയ്ക്ക് സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾ, സാമുദായിക - രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനം ഉറപ്പ് വരുത്താനും യോഗത്തിൽ തീരുമാനിച്ചു. ഇതിനായി നിർദിഷ്ട ക്ഷേത്ര ഭാരവാഹികളെ ചുമതലപ്പെടുത്തി. പൊങ്കാലക്കലങ്ങൾ നിരക്കുന്ന വീഥിയിൽ അടിയന്തര വൈദ്യസഹായം ആവശ്യമായ തീർഥാടകർക്ക് ഡോക്ടർമാരുടെയും ഹെൽത്ത് ഇൻസ്പക്ടർമാരുടെയും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽനിന്ന് പ്രത്യേക ബസ് സർവീസ് നടത്തും. 26നും 27നുമാണ് പ്രത്യേക സർവീസ് നടത്തുന്നത്. തീർത്ഥാടകർക്ക് വിപുലമായ സേവനം ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. കടകൾ കേന്ദ്രീകരിച്ചു തുടങ്ങിയ പ്രത്യേക പരിശോധന പൊങ്കാല കഴിയുംവരെ തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ അറിയിച്ചു. പൊങ്കാല ദിവസം ക്ഷേത്ര മൈതാനത്ത് താത്ക്കാലിക ക്ലിനിക് പ്രവർത്തിക്കും.