Amma umadevi passed away: മണ്ണാറശാല ക്ഷേത്ര പൂജാരിണി അമ്മ ഉമാദേവി അന്തർജനം സമാധിയായി
മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനം സമാധിയായി. നാഗരാജാവിന്റെ മാതൃസ്ഥാനീയയായി മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്നു കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുഗ്മിണി അന്തർജ്ജനത്തിന്റേയും മകളാണ് ഉമാദേവി അന്തർജ്ജനം. മണ്ണാറശാല ഇല്ലത്ത് പരേതനായ എംജി നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണിയായതോടെയാണ് മണ്ണാറശാല ഇല്ലത്തെ അംഗമായത്. 1993 ഒക്ടോബർ 24 ന് വലിയമ്മയായിരുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന്റെ സമാധിയെ തുടർന്നാണ് ഉമാദേവി അന്തർജ്ജനം വലിയമ്മയായി സ്ഥാനമേറ്റത്. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീ ആണ് “വലിയമ്മ” എന്ന പേരിലാണ് പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുക.അമ്മമാർ സമാധിയാൽ ക്ഷേത്രത്തിൽ മൂന്നു ദിവസം പതിവു പൂജകൾ ഉണ്ടായിരിക്കില്ല. സംസ്കാരച്ചടങ്ങുകൾ ക്ഷേത്രത്തിനും നിലവറയ്ക്കും മദ്ധ്യേ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരിക്കും നടക്കുക. സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അടുത്ത അമ്മയായി സ്ഥാനം ഏൽക്കുന്ന സാവിത്രി അന്തർജനത്തിനെ സമാധിയായ അമ്മയുടെ പാദ തീർത്ഥം അഭിഷേകം ചെയ്തു അവരോധിക്കും. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ് സാവിത്രി അന്തർജനം . മുൻകാരണവർ എംവി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ സഹധർമ്മിണി ആണ്. പുതുതായി സ്ഥാനമേൽക്കുന്ന അമ്മ ഒരു വർഷം നീണ്ടുനിൽക്കുന്ന സംവത്സര ദീക്ഷയക്കു ശേഷം ആണ് പൂജകർമ്മങ്ങൾ ആരംഭിക്കുന്നത്. സമാധിയെ തുടർന്ന് കർക്കിടക മാസത്തിലെ ആയില്യം നാളിൽ നടക്കുന്ന നൂറും പാലും ഉണ്ടായിരിക്കുന്നതല്ല.alappuzhaTimesXP MalayalamUpdated: 9 Aug 2023, 5:06 pm