വിമർശനങ്ങളോട് പ്രതികരിച്ച് അപർണ | Aparna Balamurali | Modi |
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊത്ത് വേദി പങ്കിടാനുള്ള ഒരു ക്ഷണം നടി അപർണ ബാലമുരളിക്ക് ലഭിച്ചിരുന്നു. ഈ അവസരം അപർണ നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അപർണക്ക് നേരെ വന്നത് വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആയിരുന്നു. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് അപർണ ബാലമുരളി. അപർണ പറയുന്നത് ഇങ്ങനെയാണ്. 'തന്നെ വിമർശിക്കുന്നുണ്ട് എന്ന കാര്യം താൻ അറിയുന്നത് ഏറെ ആളുകൾ പറഞ്ഞതുകൊണ്ട് മാത്രമാണ്. താൻ നേരിട്ട് ഇത്തരം കമന്റുകൾ വായിക്കുന്നത് വളരെ കുറവാണ്. എന്നാൽ അച്ഛനും അമ്മയും ഇത്തരത്തിലുള്ള കമന്റുകൾ വായിക്കാറുണ്ട്. പക്ഷേ താൻ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല. ഈ കുറ്റം പറയുന്ന ആളുകളും നരേന്ദ്രമോദിയെ നേരിട്ട് കണ്ടാൽ ഓടിച്ചെന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. എന്തൊക്കെ പ്രശ്നങ്ങൾ പുറകിൽ ഉണ്ടെന്ന് പറഞ്ഞാലും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഇതിനു മുൻപ് താൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന അതിഥി ആയി എത്തിയ ഒരു വേദിയും പങ്കിട്ടിരുന്നു. ഇതൊക്കെ തനിക്ക് ലഭിക്കുന്ന ഭാഗ്യമായിട്ടാണ് കരുതുന്നത്. എല്ലാവർക്കും ഈ ഭാഗ്യം കിട്ടണമെന്നില്ല. എനിക്ക് തന്നെ ഇങ്ങനെ ഒരു അവസരം വീണ്ടും ലഭിക്കുമെന്ന് തോന്നുന്നില്ല. എന്തിനാണ് ആ പരിപാടിയിൽ പങ്കെടുത്തത് എന്ന കാര്യത്തിൽ എനിക്ക് നല്ല വ്യക്തത ഉണ്ടെന്നും അപർണ കൂട്ടിച്ചേർത്തു.