ഗിരീഷ് പുത്തഞ്ചേരി കഥ, തിരക്കഥ, സംഭാഷണമൊരുക്കിയ സിനിമകൾ
1052 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപ്രണയം എനിക്കൊരു പ്രതികാരമാണ്, റൊമാന്റിക് ആയില്ലെങ്കിൽ നമ്മുക്ക് ഭ്രാന്തായി പോകും, ഒരു പൂവിനെ കണ്ടാലും ഒരു പെൺകുട്ടിയെ കണ്ടാലും ഒരു നിലാവിനെ കണ്ടാലും നോക്കിയിരിക്കുന്നവനാണ് ഞാൻ. അതുകൊണ്ടാണ് എന്റെ പാട്ടിൽ മിക്കവാറും പ്രാവും നിലാവുമൊക്കെ വരുന്നത്- ഗിരീഷ് പുത്തഞ്ചേരിയെന്ന അതുല്യ കലാകാരൻ ഒരിക്കൽ അദ്ദേഹത്തെ കുറിച്ച് തന്നെ പറഞ്ഞ വാക്കുകളാണിത്. മനുഷ്യ ഹൃദയത്തെ ഇത്രമേൽ ആഴത്തിൽ സ്പർശിച്ച മറ്റൊരു എഴുത്തുകാരനുണ്ടാകില്ല, ഇനിയിട്ട് ഉണ്ടാകാനും പോകുന്നില്ല. വാക്കുകൾക്കും വർണ്ണനകൾക്കുമെല്ലാം അതീതമാണ് ഗിരീഷ് പുത്തഞ്ചേരി എന്ന മനുഷ്യൻ. അദ്ദേഹത്തെ ഓർക്കുമ്പോൾ ഒന്നല്ല ഒരായിരം ഗാനങ്ങൾ നമ്മൾ ഓരോരുത്തരുടേയും മനസിലേക്ക് ഓടിയെത്തും. നന്നായി സംസാരിക്കുന്ന നന്നായി കഥപറയുന്ന നന്നായി പാട്ടു പാടുന്ന ഗിരീഷ് പുത്തഞ്ചേരിയെ ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമായിക്കൊള്ളണമെന്നില്ല. വിരഹവും ഏകാന്തതയും പ്രണയവും സന്ദേഹങ്ങളും നൊമ്പരങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും ഭക്തിയും കുസൃതിയുമെല്ലാം അദ്ദേഹത്തിന്റെ വരികളിൽ എല്ലായ്പ്പോഴും നിറഞ്ഞു നിന്നു. പദസമ്പത്തു കൊണ്ട് ജാലവിദ്യ കാട്ടി മലയാളികളെ ഒന്നടങ്കം ഒരു മായാവലയത്തിനുള്ളിലാക്കി അദ്ദേഹം. മുന്നൂറോളം സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾ, അതിൽ പലതും എന്നും മലയാളിയുടെ ചുണ്ടിൻ തുമ്പത്ത് വന്നുപോകുന്നു. എന്നാൽ പാട്ടെഴുത്തിന് പുറമേ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹമൊരുക്കിയിരുന്നു. മേലെപറമ്പിൽ ആൺവീട്, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം, വടക്കുംനാഥൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ധൃതിപ്പെട്ട് ഈ ലോകത്തിൽ നിന്ന് അദ്ദേഹം നടന്നകന്നെങ്കിലും മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നുണ്ട് അദ്ദേഹം കുറിച്ച ചില നിത്യ സുന്ദര വരികൾ. ഗിരീഷ് പുത്തഞ്ചേരി കഥയും തിരക്കഥയുമൊരുക്കിയ സിനിമകളിലൂടെയൊന്ന് കടന്നു പോകാം.