രാജാവിന്റെ മകനെക്കുറിച്ച് ലാലേട്ടൻ | Rajavinte Makan | Mohanlal |
നടൻ മോഹൻലാലിന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു ചിത്രമാണ് രാജാവിന്റെ മകൻ. പാവം മോഹൻലാൽ എന്ന ഇമേജ് മാറ്റി പവർഫുൾ ആയ ഒരു കഥാപാത്രമായി മോഹൻലാലിനെ കൊണ്ടുവന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തെക്കുറിച്ച് മോഹൻലാൽ ഇപ്പോൾ സംസാരിക്കുകയാണ്. പണ്ടുകാലത്ത് സ്ക്രിപ്റ്റ് കയ്യിൽ കിട്ടുന്നത് തന്നെ വളരെ പ്രയാസമായിരുന്നു എന്നും പലപ്പോഴും സിനിമ സംവിധായകന്റെ മനസ്സിൽ ആയിരിക്കും ഉണ്ടാവുക, സ്ക്രിപ്റ്റ് ഒന്നും ഉണ്ടായിരിക്കണം എന്നില്ല എന്നും അദ്ദേഹം പറയുന്നു. അവർ കൃത്യമായി നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോൾ ആ കഥാപാത്രം നമ്മുടെ ഉള്ളിലേക്കും കയറും. അങ്ങനെയാണ് വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം ഉണ്ടാകുന്നത്. അന്ന് സീൻ ഓർഡറിൽ ആയിരിക്കില്ല എടുക്കുക. 98 മത്തെ സീൻ ആയിരിക്കും ചിലപ്പോൾ ആദ്യദിവസം ഷൂട്ട് ചെയ്യുക. അടുത്ത സീൻ ചിലപ്പോൾ മൂന്നുനാലു ദിവസം കഴിഞ്ഞായിരിക്കും. എന്നിരുന്നാലും കഥ മനസ്സിലാക്കുമ്പോൾ നമുക്ക് ഏകദേശം ഐഡിയ കിട്ടും. അതുപോലെതന്നെ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു വിൻസന്റ് ഗോമസിന്റെ ഫോൺ നമ്പർ. 2255 എന്ന നമ്പർ പിൽക്കാലത്ത് ആളുകൾ ഇത്രയധികം ഓർത്തുവയ്ക്കുന്ന നമ്പറുകളിൽ ഒന്നാകും എന്ന് അന്നൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇന്നും പ്രേക്ഷകർ ഓർത്തെടുത്ത് പറയുന്ന ഒന്നായി ആ ഡയലോഗ് മാറിയതും വളരെ അത്ഭുതമാണെന്ന് മോഹൻലാൽ കൂട്ടിച്ചേർക്കുന്നു.cinemaTimesXP MalayalamUpdated: 23 May 2023, 12:44 pm