Kundara Johny interview: നമുക്ക് ചെയ്യാൻ കഴിയുന്നത് കിട്ടണമെന്നില്ല. വില്ലൻ വേഷങ്ങളെ കുറിച്ച് ജോണികുണ്ടറനടൻ കുണ്ടറ ജോണിയുടെ വേർപാടിന്റെ ഞെട്ടലിലാണ് മലയാള <a href="https://malayalam.timesxp.com/explore/cinema" target="" title="https://malayalam.timesxp.com/explore/cinema">സിനിമ</a>ലോകം. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹബാധിതനായതിനെത്തുടർന്ന് കുറച്ചു കാലമായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല. കാറിൽ യാത്ര ചെയ്യുന്നതിനിടെ കൊല്ലം ചിന്നക്കടയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 44 വർഷത്തിനിടെ അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1979-ൽ പുറത്തിറങ്ങിയ നിത്യവസന്തമായിരുന്നു ആദ്യചിത്രം. മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മേപ്പടിയാനിലാണ് ഒടുവിൽ അഭിനയിച്ചത്. കൂടുതൽ സിനിമകളിലും വില്ലൻ വേഷത്തിലാണ് ജോണികുണ്ടറ എത്തിയിട്ടുളളത്. തുടരെ തേടിയെത്തിയ വില്ലൻ വേഷങ്ങൾ എപ്പോഴെങ്കിലും മടു്പിപച്ചിരുന്നോ? ഇനി വില്ലൻ വേഷങ്ങളിൽ നിന്നൊന്ന് മാറി നിൽക്കാം എന്ന് തോന്നിയോ? എന്ന ചോദ്യത്തിന് സമയം മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ ഉത്തരം നൽകുകയാണ് കുണ്ടറ ജോണി.