പവിത്രത്തിന്റെ അണിയറക്കഥയുമായി സംവിധായകൻ | Mohanlal | Pavithram |
1032 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മോഹൻലാൽ കഥാപാത്രമാണ് പവിത്രത്തിലെ ചേട്ടച്ഛൻ. മോഹൻലാൽ ചേട്ടച്ഛൻ എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നാവും സിനിമ കണ്ട ഓരോ പ്രേക്ഷകർക്കും തോന്നിയിട്ടുണ്ടാവുക. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും ടി കെ രാജീവ്കുമാർ. ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന ദിവസത്തെ കഥയാണ് അദ്ദേഹം പറയുന്നത്. മനോനില തെറ്റിയ രീതിയിൽ മോഹൻലാലിന്റെ കഥാപാത്രം മനയിലൂടെ ലക്ഷ്യമില്ലാതെ ഓടുന്നതാണ് ക്ലൈമാക്സ് സീനിലുള്ളത്. ആ സമയത്ത് മോഹൻലാൽ തന്റെ മുന്നിൽ വന്ന് പല്ലുകൊണ്ടുള്ള ഒരു ആക്ഷൻ കാണിച്ചു എന്നും ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ചോദിച്ചു എന്നും രാജീവ്കുമാർ പറയുന്നു. അങ്ങനെ ചെയ്തോളാൻ രാജീവ്കുമാർ അനുവാദം കൊടുക്കുകയും ചെയ്തു. പിന്നീട് സിനിമ ഇറങ്ങി വൻ ഹിറ്റായി. സിനിമ കണ്ട അക്കാലത്തെ പ്രശസ്ത സൈക്യാട്രിസ്റ്റുകളിൽ ഒരാളായ സ്വരാജ് മണി സംവിധായകനെ വിളിച്ചു. അവസാന രംഗത്തിൽ മനോനില തെറ്റുന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ഉപയോഗിച്ച മാനറിസങ്ങൾ നിങ്ങൾ പറഞ്ഞു കൊടുത്തതാണെങ്കിൽ നല്ല രീതിയിൽ റിസർച്ച് ചെയ്തിട്ടുണ്ടാകുമല്ലോ എന്നാണ് അദ്ദേഹം രാജീവ്കുമാറിനോട് ചോദിച്ചത്. എന്നാൽ ആ സിനിമയിൽ താൻ പറഞ്ഞു കൊടുത്തതല്ല എന്നും മോഹൻലാൽ സ്വയം ചെയ്തതാണ് എന്നും രാജീവ്കുമാർ പറയുന്നു. അപ്പോൾ സൈക്യാട്രിസ്റ്റ് പറഞ്ഞത് അങ്ങനെയെങ്കിൽ മുൻപ് മോഹൻലാൽ എന്ന നടൻ ഇത്തരത്തിലുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടാകും എന്നും മറന്നു പോയതായിരിക്കുമെന്നും ആ സീൻ ചെയ്യുന്ന സമയത്ത് ആ രൂപവും ഭാവവും മനസ്സിലേക്ക് വന്നതായിരിക്കും എന്നുമാണ്.